എണ്ണി ജീവിക്കാം
22 Feb 2023
കുറച്ചുവർഷങ്ങൾക്കുമുമ്പ് - രാജഭരണവും ജനാധിപത്യവും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരപ്പൻ, പ്രായം
ചോദിക്കുന്നവരോടൊക്കെ വർഷങ്ങളായി എഴുപതുകളിലെന്ന രീതിയിൽ പറഞ്ഞുകൊ?ിരുന്നപ്പോഴാണ്
ഒന്നു ര?ുമക്കൾ അപ്പന്റെ വയസ് കൃത്യമായി ക?െത്തണമെന്നയാഗ്രഹത്തോടെ അന്വേഷണമാരംഭിച്ചത്.
അങ്ങനെ മാമ്മോദീസാ കണക്ക് തപ്പി തലപ്പള്ളിയിലെത്തിയപ്പോൾ രജിസ്റ്റർ പേജിലെ അദ്ദേഹത്തിന്റെ മൂത്ത സഹോദരങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ താളുകൾക്കു ശേഷമുള്ളവയൊക്കെ എങ്ങനെയോ നശിച്ചുപോയിരിക്കുന്നതായി ക?െത്തി. പിതൃ സഹോദരങ്ങളെക്കുറിച്ചുള്ള രേഖകളിൽ തുടങ്ങി, അദ്ദേഹത്തിന്റെ സന്ന്യാസിനിയായ സഹോദരിയുടെ മഠത്തിലെ ജനനത്തീയതിയും കിട്ടാവുന്ന മറ്റെല്ലാ രേഖകളും ചേർത്തുവച്ച് അന്വേഷണം പുരോഗമിച്ചു. മരിച്ചുപോയ മൂത്ത പിതൃസഹോദരിമാർ ജീവിച്ചിരുന്നപ്പോൾ പങ്കുവച്ച മലയാളമാസകണക്കുകളും എല്ലാ വർഷവും ഒരേ ദിവസം തന്നെ ആഘോഷിക്കപ്പെടുന്ന തലപ്പള്ളിയിലെ പ്രസിദ്ധമായ പള്ളിപ്പെരുന്നാളിന്റെ തലേന്നായിരുന്നു ജനനം എന്ന അവർക്ക് കൈമാറിക്കിട്ടിയ അറിവും സഹോദരങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന പ്രായവ്യത്യാസത്തെക്കുറിച്ചുള്ള കേട്ടറിവുകളുമെല്ലാം ചേർത്തുവച്ച് മലയാളം കണക്കിൽ കണ്ടെത്തപ്പെട്ട വർഷത്തിന്റെ കൃത്യമായ ഇംഗ്ലീഷ് മാസവും തീയതിയും ഇന്റർനെറ്റിൽ ക?െത്തി അദ്ദേഹത്തിന്റെ
പ്രായം 90 നോടടുത്തെന്ന് മക്കൾ ഉറപ്പിക്കുകയായിരുന്നു.
ഓരോ സംഭവവും അപ്പപ്പോൾ സ്റ്റാറ്റസായിടുന്ന ഇന്നത്തെ തലമുറക്ക് ജന്മദിനവും വിവാഹദിനവും ഒന്നും ഓർത്തുവയ്ക്കാത്ത, ഗൗരവമായെടുക്കാത്ത മനുഷ്യർ ഈ ഭൂമിയിലു?ായിരുന്നു; ഇപ്പോഴും ഉണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. രേഖകളുടെയൊ കണക്കുകളുടെയോ സൂക്ഷിപ്പിൽ ഒട്ടും ശ്രദ്ധയോ താത്പര്യമോ ഇല്ലാത്ത അല്ലെങ്കിൽ അന്നം ക?െത്തുന്നതടക്കം അതിലും ഗൗരവമായ വിഷയങ്ങളിൽ ശ്രദ്ധപതിപ്പിക്കേണ്ടിയിരുന്ന തലമുറകൾ ഇവിടെയുണ്ടായിരുന്നു, ഇവിടെ മാത്രമല്ല എല്ലായിടത്തും ഉ?ായിരുന്നിരിക്കണം.
കാലമെന്ന പ്രവാഹത്തിൽ എവിടെയെങ്കിലുമായ് മനുഷ്യനെന്ന ചെറുജീവകണം വന്നു പതിക്കുന്നു. വ്യത്യസ്തനാളുകളിൽ, വ്യത്യസ്ത നാടുകളിൽ - ആരും സ്വയം നിശ്ചയിച്ചുവയ്ക്കാത്തിടത്ത്, ആർക്കും നിശ്ചയിക്കാനാവാത്ത സമയത്ത് മറ്റുള്ളവരാൽ അവന് പിറവി ലഭിക്കുന്നു. കുറച്ചുകാലം ഇവിടെ ജീവിച്ചിട്ട് അവന് നിയന്ത്രണമില്ലാത്ത
മരണം വന്ന് അവനെ കൂട്ടിക്കൊണ്ടുപോകുന്നു. എവിടേയ്‌ക്കെന്നറിയാത്ത ആ യാത്രയ്ക്ക് അവന്റെ സഹജരും പിൻഗാമികളും സാക്ഷികളാകുന്നു. അങ്ങനെ വന്നുപോയവർ 'എന്നാണ് ഇവിടെയു?ായിരുന്നത് ?' എന്ന്
ഓർത്തുവയ്ക്കാൻ പിന്നീടുള്ളവർക്ക് ആഗ്രഹമു?ായിട്ടുണ്ടാവാം. അല്ലെങ്കിൽ അവരുടെ ആശയവിനിമയവേളകളിൽ ഓരോ സംഭവത്തെയും വിശദമാക്കാൻ, വിശേഷിപ്പിക്കാൻ 'എപ്പോൾ' എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഒരു സമയനിർണയം ആവശ്യമായി വന്നിട്ടു?ാവാം .
അങ്ങനെയാവണം ചരിത്രത്തിലെ 'പ്രധാനസംഭവ'ങ്ങളോട് ചേർത്തുവച്ച് ഓരോ കൊച്ചു സംഭവത്തെയുംപറ്റി പറയുന്നരീതി വളരെ സ്വാഭാവികമായി മനുഷ്യൻ ശീലിക്കുന്നത്. മനുഷ്യ വംശത്തിന്റെ ബൗദ്ധിക വളർച്ചയുടെ
ഘട്ടങ്ങളിൽ സൂര്യ-ചന്ദ്ര -പ്രകൃതി പ്രതിഭാസങ്ങളുടെ നിരീക്ഷണത്തിലൂടെ പുരാതനസംസ്‌കാരങ്ങളിലെ ജ്ഞാനികൾ ദൃശ്യമല്ലാത്ത സമയമെന്ന സംജ്ഞയെ ദൃശ്യമായ ഉപകരണങ്ങളിലേക്ക് പിടിച്ചടക്കി.
ഭൂമി സൂര്യനെ ചുറ്റുന്നതടക്കമുള്ള പ്രകൃതിയുടെ മിക്ക പ്രതിഭാസങ്ങളിലും ഒരു കൃത്യത ഉള്ളതായി കണ്ടെത്തിയത് കൊണ്ടും ആ കണ്ടെത്തലിന്റെ ശാസ്ത്രീയതയ്ക്ക് മാറ്റമില്ലാത്തതുകൊ?ുമാണല്ലോ ഇന്നും സൂര്യ പ്രമാണം
അടിസ്ഥാനമാക്കിയുള്ള വർഷമെന്നെ കണ്ടെത്തൽ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് !
നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ, നമുക്കിഷ്ടമുള്ളവരുമൊത്ത് സമയം ചെലവഴിക്കുമ്പോൾ സമയം
പോകുന്നതറിയുകയേയില്ല എന്നു നമ്മൾ പറയാറില്ലെ. സത്യമാണ്. എന്നാൽ അതിനായി പരമാവധി എന്ത് മാത്രം
സമയമാണ് ഒരാൾക്കുള്ളത്? നിലവിലുള്ള കണക്കനുസരിച്ച് ഏറ്റവും ദീർഘായുസ്സോടെ 122 വർഷവും 164 ദിവ
സവും ജീവിച്ച ഫ്രാൻസിലെ ഖലമിില ഇമഹാലി േന്റെ (18751997) യത്രയും ജീവിച്ചിരുന്നാൽ പോലും ഒരാൾക്ക്
ജീവിതത്തിൽ ആകെ ലഭിക്കുന്നത് 3861561600 സെക്കന്റുകൾ മാത്രമാണ്. അതായത് 44694 ദിവസങ്ങൾ മാത്രം.
ഇവയിലെത്ര ദിവസങ്ങളിൽ നല്ല ബോധത്തോടെയും പക്വതയോടെയും ജീവിക്കാൻ പറ്റുമെന്നു തന്നെ ആർ
ക്കറിയാം? ഈ ഉള്ള കുറച്ചു സമയം നമുക്ക് സന്തോഷമായിരുന്നുകൂടെ? മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നവരാ
കാതിരുന്നുകൂടെ? നശീകരണ പ്രവർത്തനകൾ കൊ?് ലോകം മലിനമാക്കാതെ, ക്രിയാത്മക പ്രവർത്തനങ്ങൾ
കൊ?് ലോകത്തെ അല്പം കൂടി മനോഹരമായ് അലങ്കരിച്ചുകൂടെ ?
എല്ലാവർക്കും ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു വർഷം -2023 ആശംസിക്കുന്നു.
മിഖാസ് കൂട്ടുങ്കൽ
ചീഫ് എഡിറ്റർ